ഹിന്ദുവെന്ന ജന്തുവിന്റെ ശ്രദ്ധയ്ക്ക്!

മതേതര ഹിന്ദുക്കളും, മതത്തെ വെറുക്കുന്ന ഹിന്ദുക്കളും, മതം
ആചരിക്കാത്ത ഹിന്ദുക്കളായ വിഡ്ഢികളും അറിയുവാൻ!

നിങ്ങളുടെ മക്കൾ അടുത്തകാലത്തായി എൻട്രൻസ് പരീക്ഷകളിൽ പുറകോട്ടു പോകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ?
ഇല്ലെങ്കിൽ സൂക്ഷിച്ചു നോക്കിയാൽ നിങ്ങൾക്ക് നേരം വെളുക്കും. ഇത് എന്തുകൊണ്ട്? എന്താണതിനു കാരണം എന്ന് ചിന്തിക്കണം.

മെഡിക്കൽ എൻട്രൻസ് എന്ന കടമ്പയെങ്കിലും ബുദ്ധിശക്തിയെക്കാളുപരി ഓർമ്മശക്തിയെക്കൂടി ആശ്രയിച്ചാണിരിക്കുന്നത്.

നിത്യാഭ്യാസി ആനയെ എടുക്കും എന്നൊരു ചൊല്ലുണ്ട്.
ചെറുപ്പകാലം മുതൽ മതഗ്രന്ഥങ്ങളും മത സൂക്തങ്ങളും കാണാതെ പഠിക്കുന്നവർക്ക്, സൂക്തത്തിന്റെ നമ്പർ പറയുമ്പോൾ അത് ചൊല്ലുന്നവർക്ക്, ഒരു വചനം ചൊല്ലുമ്പോൾ അതിന്റെ നമ്പർ പറയുന്നവർക്ക്, ഗ്രഹണ ശക്തിയും ഓർമശക്തിയും അത്യുഗ്രമായി അവരറിയാതെ തന്നെ വളരും. അവന്റെ തലച്ചോറിൽ വളരെ നേരത്തെ തന്നെ
അതിനുള്ള ക്രോസ് കണക്റ്റിംഗ് സംവിധാനങ്ങൾ ഉടലെടുക്കും. അവന് പിന്നീട് എൻട്രൻസ് പഠിക്കുവാൻ വളരെ എളുപ്പമായിരിക്കും.

ഇത് മനസ്സിലാക്കുവാൻ മറ്റൊരു കാര്യം പറയാം. ദിവസവും ജിംനേഷ്യത്തിൽ പോയി അധ്വാനിക്കുന്നവന് ഒരു ഭാര വസ്തു എടുത്ത് മാറ്റി വയ്ക്കുവാൻ മറ്റുള്ളവരെക്കാൾ നിസ്സാരമായി കഴിയും.
മനസിന്റെ ശക്തിയും ഓർമ്മശക്തിയും ഇങ്ങനെതന്നെയാണ്. മറ്റൊരു കാര്യം കൂടെ പറയാം. കാൽക്കുലേറ്റർ വന്നതിനുശേഷം തലച്ചോർ ഉപയോഗിക്കാതെ കണക്കുകൂട്ടാനുള്ള കഴിവ് നമുക്ക് നഷ്ടപ്പെട്ട കാര്യം തിരിച്ചറിയുക.

ഇന്ന് ഹിന്ദുകുട്ടികൾ വൈകുന്നേരത്തെ സന്ധ്യാനാമങ്ങൾ ആയ ലളിതാസഹസ്രനാമം, വിഷ്ണുസഹസ്രനാമം
എന്നിവ പോലും ചൊല്ലാറില്ല. പരിഷ്കൃതരായ മാതാപിതാക്കൾക്ക് തങ്ങളുടെ മക്കൾ സന്ധ്യാനാമം ചൊല്ലുന്നത് ഇന്ന് മോശമായി തോന്നുന്നു. പണ്ട് അതവർ ചെയ്യുമായിരുന്നുവെങ്കിലും സ്വന്തം മക്കളെ അത് ചെയ്യുവാൻ അവർ നിർബന്ധിക്കുന്നില്ല.

സ്കൂളിൽ ആണെങ്കിൽ പുതിയ പഠന പരിഷ്കാരങ്ങൾ മൂലം പണ്ടത്തെപ്പോലെ
പദ്യങ്ങൾ പോലും കാണാതെ പഠിക്കുക എന്നൊരു സങ്കല്പം ഇല്ല. ഇന്നത്തെ കുട്ടികൾ കാണാതെ പഠിക്കുക എന്നത് മോശമായ ഒരു കാര്യമായിട്ടാണ് കരുതുന്നത്. അതുകൊണ്ട് സ്കൂളിൽ നിന്നും ഇത്തരം ഒരു കഴിവ് അവർക്ക് ലഭിക്കുന്നില്ല.

എൻട്രൻസ് പരീക്ഷ എന്നുപറയുന്നത് തികച്ചും ആപേക്ഷികമായ ഒരു മത്സര പരീക്ഷയാണ്.
കൂടുതൽ ഓർമ്മശക്തി ഉള്ളവൻ അതിൽ വിജയിക്കും.

നിങ്ങടെ മക്കൾക്ക് 15 വർഷം കഴിഞ്ഞ് മെഡിക്കൽ പ്രവേശന പരീക്ഷ പാസാകണം എന്നുണ്ടെങ്കിൽ, ഇന്ന് അവരെ ഭഗവദ്ഗീത കാണാതെ പഠിപ്പിക്കുക. സന്ധ്യാനാമങ്ങൾ കാണാതെ പഠിപ്പിക്കുക. പട്ടരിൽ പൊട്ടനില്ല എന്ന ചൊല്ല് എന്തുകൊണ്ട് വന്നു എന്ന് ഓർക്കണം. അവർ പണ്ടേ
സംസ്കൃത സൂക്തങ്ങൾ കാണാതെ പഠിച്ചിരുന്നു. അവരുടെ തലച്ചോറിൽ ഓർമ്മശക്തി നിലനിന്നിരുന്നു. ഹിന്ദു ഗ്രന്ഥങ്ങളിൽ ഒരിക്കലും പഠിച്ചു തീരാത്തവണ്ണമുള്ള പദ്യശകലങ്ങൾ ഉണ്ട്. സന്ധ്യാനാമങ്ങൾ എല്ലാ ദിവസവും താളത്തിൽ ചൊല്ലാനാകും. ഈ പതിവ് ഇല്ലാതായപ്പോൾ നിങ്ങൾ അറിയാതെ തന്നെ നിങ്ങളുടെ തലച്ചോറിന്റെ
ഓർമ്മശക്തിയും ഗ്രഹണശക്തിയും നഷ്ടപ്പെടുകയാണ്. നിങ്ങളുടെ മക്കൾക്ക് മറ്റുള്ളവരെ അപേക്ഷിച്ച് എൻട്രൻസ് എന്ന കടമ്പ കടക്കുവാൻ ബുദ്ധിമുട്ടാകും.

ഇനി മതേതരനായി തുടരണമെന്നുള്ള വർക്ക്, മറ്റു മതങ്ങളുടെ ഗ്രന്ഥങ്ങളെങ്കിലും വാങ്ങി കാണാതെ പഠിക്കാൻ മക്കൾക്ക് കൊടുക്കുക.
ഹിന്ദുവിന്റെ പേര് പറയാനുള്ള അവകാശം ഉള്ളതുകൊണ്ട് പറഞ്ഞു എന്നേയുള്ളൂ. മറ്റു മതങ്ങളിലെ മതേതരർക്കും ഇതുതന്നെയാണ് ഗതി!

ഇത് മനസ്സിലാക്കിയവന് പിന്നീട് ദുഖിക്കേണ്ടി വരില്ല.

ഡോ. വിനോദ് ബി. നായർ
You can follow @AlSudu.
Tip: mention @twtextapp on a Twitter thread with the keyword “unroll” to get a link to it.

Latest Threads Unrolled: